സ്വന്തമായി ഒരു വാഹനം മേടിക്കുന്നതിനു മുൻപേ ഉള്ള ആഗ്രഹമായിരുന്നു ഒരു ഓൾ ഇന്ത്യ ട്രിപ്പ്. ഏകദേശം പത്തുവർഷമായി ഉള്ളിൽ ഉള്ള മോഹം. വിവാഹ ശേഷം ആ ആഗ്രഹത്തിന്റെ തീവ്രത കൂടി, കാരണം ദിവ്യയും പൂർണ്ണ സമ്മതത്തോടെ ഒപ്പം ഉണ്ടായിരുന്നു. അങ്ങനെ ആ സ്വപ്നത്തിനു ജീവൻ വയ്പ്പിക്കാൻ 2020 ഇൽ ഉറപ്പിച്ചു. അന്നുമുതൽ ഞങ്ങളുടെ സമ്പാദ്യത്തിൽനിന്നും ഒരു വിഹിതം യാത്ര എന്ന മോഹത്തിനുവേണ്ടി മാറ്റിവെക്കാൻ തുടങ്ങി. 2022 യാത്ര ആരംഭിക്കാനും തീരുമാനമായി. അപ്പോഴേക്കും രണ്ടുപേരുടെയും അക്കൗണ്ടിൽ ലീവ് ക്രെഡിറ്റ് ആകും എന്നതായിരുന്നു 2022 തിരഞ്ഞെടുക്കാൻ ഉണ്ടായ കാരണം. 30 ദിവസം രണ്ടുപേർക്കും ലീവ് ലഭിക്കും. 2022 ജനുവരിയിൽ ഓഫീസിൽ പറഞ്ഞു. ഒരെതിർപ്പും പറയാതെ മാനേജർമാർ സമ്മതിച്ചു. അങ്ങനെ ആദ്യത്തെ കടമ്പ കഴിഞ്ഞു.
വരയാട്ടുമൊട്ട – ഒരു ട്രെക്കിങ്ങ്
കേൾക്കുമ്പോൾത്തന്നെ കൗതുകം തോന്നുന്ന ഒരു പേര് – വരയാട്ടുമൊട്ട. വരയാട്ടുമൊട്ടയോ? അതെന്ത് മൊട്ട എന്ന് ആലോചിക്കാൻ വരട്ടെ. തിരുവനന്തപുരം ജില്ലയിൽ പൊന്മുടി മലനിരകളിലുള്ള അത്യാവശ്യം തരക്കേടില്ലാത്ത ഉയരമുള്ള ഒരു മലയാണിത്. വരയാടുമുടി എന്നും പറയാറുണ്ട്. കഠിനമായ ട്രെക്കിങ്ങ് പാതയാണ്. ഇരുവശത്തേക്കും കൂടി ഏകദേശം 14 കിലോമീറ്ററോളം നടക്കാനുണ്ട്. ദൂരവും സമയവും കൂടുതലാവുന്ന മറ്റൊരു വഴിയും ഉണ്ട്. അത് മങ്കയം വഴിയാണ്
അഗസ്ത്യകൂടം യാത്ര – മൂന്നാം ഭാഗം
രണ്ടാമത്തെ യാത്രക്കുശേഷം പിന്നീട് ശ്രമിച്ചപ്പോഴെല്ലാം ടിക്കറ്റ് ലഭിക്കാതെ നിരാശപ്പെടേണ്ടി വന്നു. ഒരു വർഷം നാട്ടിൽനിന്നു മാറി നിന്നതിനാൽ ആ വർഷവും പോകാൻ കഴിഞ്ഞില്ല. ഒടുവിൽ 2018 ഇൽ ഞങ്ങൾ കുറച്ചുപേർ ചേർന്ന് വീണ്ടും പോകാനുള്ള തീരുമാനമെടുത്തു
അഗസ്ത്യകൂടം യാത്ര – രണ്ടാം ഭാഗം
2002 ലെ യാത്രക്ക് ശേഷം പലതവണ പോകണം എന്ന് കരുതിയെങ്കിലും പല കാരണങ്ങളാൽ അതു മുടങ്ങിക്കൊണ്ടിരുന്നു. കോളേജ് പഠനകാലങ്ങളിലും പലവട്ടം ശ്രമിച്ചു. എന്തുകൊണ്ടോ പിന്നെ അഗസ്ത്യകൂടം യാത്ര നടന്നില്ല. അങ്ങനെയിരുന്നപ്പോൾ 2014 ഇൽ അമ്മാവന്റെ വിളി വന്നു. അഗസ്ത്യകൂടം ബുക്കിംഗ് ഓൺലൈൻ വഴി ആക്കി എന്ന വാർത്തയും കൊണ്ട്. വിളിച്ചതിനു 2 ദിവസത്തിന് ശേഷം ബുക്കിംഗ് തുടങ്ങി. ജനുവരി 14 ആണെന്നാണ് ഓർമ്മ. അന്ന് തന്നെ രാവിലെ കയറി ബുക്ക് ചെയ്തു. ഫെബ്രുവരി 1 മുതൽ 3 വരെ
അഗസ്ത്യകൂടം യാത്ര – ഒന്നാം ഭാഗം
അങ്ങനെ ആ ദിവസം എത്തിച്ചേർന്നു. രാവിലെ നേരത്തെ എഴുന്നേറ്റു അച്ഛന്റെ കൂടെ നെടുമങ്ങാട് വന്നു. അവിടുന്ന് വെളുപ്പിനെ ഉള്ള ബസിൽ ബോണക്കാടിനു പോയി. ജനുവരിയിലെ തണുപ്പും കാടിന്റെ വെളുപ്പിനെ ഉള്ള ഭീകരതയും കൂടി നല്ലൊരു അനുഭവമായിരുന്നു ബോണക്കാട് വരെയുള്ള ആ യാത്ര. അപ്ഫനെ അവിടുന്ന് കണ്ടുമുട്ടി. അടുത്ത് കണ്ട അരുവിയിൽ നിന്ന് കുളി കഴിച്ചു. അടഞ്ഞു കിടന്ന ബോണക്കാട് തേയില ഫാക്ടറിയുടെ അടുത്തുള്ള ഒരു ക്യാന്റീനിൽനിന്നു ഭക്ഷണവും കഴിച്ചു
ഒരു മീൻമുട്ടി-പൊന്മുടി യാത്ര
കുഞ്ഞായിരുന്നപ്പോൾ ചെയ്തിട്ടുള്ള യാത്രകളിൽ ഇപ്പോഴും മുഴുവനായി ഓർമയിൽ തങ്ങി നിൽക്കുന്ന ഒന്നാണ് ഈ യാത്ര. 2000-2001 കാലഘട്ടം. ഞാൻ അഞ്ചാംക്ലാസ്സിലോ ആറാംക്ലാസ്സിലോ പഠിക്കുന്നു. ആ സമയങ്ങളിൽ അവധി കിട്ടുമ്പോൾ അച്ഛമ്മയുടെ അനിയത്തിയുടെ വീട്ടിൽ പോകുമായിരുന്നു.അച്ഛമ്മയുടെ കൂടെ നടന്നും K.S.R.T.C ബസിലുമൊക്കെയായി ഒരു കുഞ്ഞു യാത്ര. തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് നിന്നും വെഞ്ഞാറമൂട് വരെ. അവിടെ എന്റെ യാത്രകൾക്കും വായനകൾക്കും ആവശ്യത്തിൽ കൂടുതൽ പ്രോത്സാഹനം തരാൻ അപ്‌ഫനും